ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി നിരക്ക് യൂണിറ്റിനു ശരാശരി 6.6% കൂട്ടി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ച വർധന അർധരാത്രി മുതൽ പ്രാബല്യത്തിലായി. കെഎസ്ഇബിക്ക് ഇതിലൂടെ 1000 കോടി രൂപ അധികവരുമാനം ലഭിക്കും. 

1000 വാട്ട് വരെ കണക്ടഡ് ലോഡും മാസം 40 യൂണിറ്റ് ഉപയോഗവുമുള്ള ബിപിഎൽ കുടുംബങ്ങൾക്കും മാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന മറ്റു ഗാർഹിക ഉപയോക്താക്കൾക്കും നിരക്കുവർധനയില്ല. പ്രതിമാസം 150 യൂണിറ്റ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കു പരമാവധി വർധന യൂണിറ്റിന് 25 പൈസയാണ്. മാസം 100 യൂണിറ്റ് ചെലവുള്ള വീട്ടിൽ 23 രൂപ, 200 യൂണിറ്റ് എങ്കിൽ 73 രൂപ, 300 യൂണിറ്റ് എങ്കിൽ 150 രൂപ എന്നിങ്ങനെയാണ് പ്രതിമാസ വർധന.

ചെറുകിട വ്യവസായ ഉപയോക്താക്കൾക്കു 15 പൈസ വരെയും വൻകിട വ്യവസായ ഉപയോക്താക്കൾക്ക് 50 പൈസ വരെയും കൂട്ടി. ഗാർഹിക സിംഗിൾ ഫെയ്സ് ഉപയോക്താക്കളുടെ ഫിക്സഡ് ചാർജ് വിവിധ സ്ലാബുകളിൽ 10– 75 രൂപയും ത്രീഫെയ്സിൽ 30– 75 രൂപയും കൂടി. കൃഷിക്കുള്ള വൈദ്യുതി ഉപയോഗത്തിന്റെ ഫിക്സഡ് ചാർജ് കിലോവാട്ടിന് 5 രൂപ കൂട്ടിയെങ്കിലും യൂണിറ്റ് നിരക്ക് കൂട്ടിയില്ല.

മാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കളെ വർധനയിൽനിന്ന് ഒഴിവാക്കിയതിന്റെ പ്രയോജനം ഏതാണ്ട് 25 ലക്ഷം പേർക്കു ലഭിക്കും.

 

English Summary: Electricity tariff hike Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com