മധു വധക്കേസ്: ഒരു വാച്ചർ കൂടി കൂറുമാറി; പിരിച്ചുവിട്ടു
Mail This Article
×
മണ്ണാർക്കാട് (പാലക്കാട്) ∙ അട്ടപ്പാടി മധു വധക്കേസിലെ പതിമൂന്നാം സാക്ഷി സുരേഷ് പൊലീസിനും മജിസ്ട്രേട്ടിനും നൽകിയ മൊഴി കോടതിയിൽ ആവർത്തിച്ചു. അതേസമയം, പതിനാറാം സാക്ഷി റസാഖ് കൂറു മാറി. ഇയാളെ വനംവകുപ്പ് ജോലിയിൽനിന്നു പിരിച്ചുവിട്ടു. മധുവിനെ ഒന്നാം പ്രതി ചവിട്ടുന്നതു കണ്ടെന്നാണു സുരേഷ് കോടതിയിൽ പറഞ്ഞത്. വിചാരണയ്ക്കിടെ ഇദ്ദേഹം മാത്രമാണു കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. പ്രതിപ്പട്ടികയിലുള്ള ഹുസൈൻ, ഷംസുദ്ദീൻ, സിദ്ദീഖ് എന്നിവരെ കോടതിയിൽ തിരിച്ചറിഞ്ഞു. മധു കൊല്ലപ്പെട്ട തീയതി കൃത്യമായി പറഞ്ഞ സുരേഷിനോട് ഇന്നലത്തെ തീയതി ചോദിച്ചപ്പോൾ അറിയില്ലെന്നു മറുപടി നൽകി.
English Summary: One more witness changes statement Attappadi Madhu Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.