ADVERTISEMENT

തിരുവനന്തപുരം∙ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ കൊലപ്പെടുത്തി മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ തള്ളിയ സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി ആദം അലി (21) ചെന്നൈ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. കൊലപാതകത്തിനു ശേഷം ഇയാൾ ട്രെയിനിൽ കടന്നുകളയാൻ തമ്പാനൂർ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് എല്ലാ സ്റ്റേഷനുകളിലേക്കും ആദമിന്റെ ചിത്രം സഹിതം സന്ദേശം കൈമാറിയിരുന്നു.

കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമ (68) ആണ് മോഷണ ശ്രമത്തിനിടെ ഞായറാഴ്ച കൊല്ലപ്പെട്ടത്. ഇവർ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മനോരമയുടെ ഭർത്താവ് കോളജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ ദിനരാജ് സംഭവസമയത്തു വർക്കലയിലുള്ള മകളുടെ വീട്ടിലായിരുന്നു. 

അടുക്കളയിൽ വച്ചു കൊലപ്പെടുത്തിയ ശേഷം ശരീരം വലിച്ചിഴച്ചു മതിലിന് അരികിൽ കൊണ്ടുപോവുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ആറടി താഴ്ചയിലാണ് അയൽപക്കത്തെ ആളൊഴിഞ്ഞ വീട്. ഈ വീടിന്റെ സൺഷേഡിൽ ഇറങ്ങി നിന്നു മൃതദേഹം നിലത്തിറക്കി. തുടർന്നാണു കിണറ്റിൽ തള്ളിയത്.

പൊലീസ് അന്വേഷണത്തിൽ തൊട്ടടുത്തു നിർമാണം നടക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്നു മനസ്സിലായി. പ്രതി മൊബൈൽ ഫോൺ എറിഞ്ഞുടച്ചതിനാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി. നഗരത്തിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി തമ്പാനൂരിലെത്തിയതു സ്ഥിരീകരിച്ചത്.

English Summary: Kesavadasapuram Murder: Main Culprit Caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com