ADVERTISEMENT

കൊച്ചി ∙ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യം പകർത്തിയെന്ന കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കും സർക്കാരിനും നോട്ടിസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. 

ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി 19നു വീണ്ടും പരിഗണിക്കും. എറണാകുളം സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിലാണു വിചാരണ നടന്നിരുന്നത്. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന് അതിജീവിത ആരോപിച്ചു.

വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്ന കേസ് സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റാൻ 2019 ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടത്. ഇപ്പോൾ, ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ ഓഫിസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കോടതിയിലേക്കു മാറ്റാനാവില്ലെന്നാണ് അതിജീവിതയുടെ വാദം. ക്രിമിനൽ നടപടി ചട്ടത്തിലെ 407–ാം വകുപ്പ് പ്രകാരം ഇടപെടണമെന്നാണ് ആവശ്യം. 

English Summary: Malayalam actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com