ADVERTISEMENT

കോഴിക്കോട്∙ ദേശീയ പാതയിൽ മണ്ണുത്തി– ഇടപ്പള്ളി ഭാഗത്തെ പരിപാലനച്ചുമതലയുള്ള കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ജിഐപിഎൽ) നടപടിയെടുക്കുമെന്ന് ദേശീയപാത അതോറിറ്റി റീജനൽ ഓഫിസർ ബി.എൽ.മീണ. നിർമാണ ജോലികളും അറ്റകുറ്റപ്പണികളും സമയബന്ധിതമായി നടത്താത്തതിനെത്തുടർന്നാണു നടപടി. 60 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ചാലക്കുടി അടിപ്പാതയുടെ കരാറിൽനിന്ന് ഈ കമ്പനിയെ നീക്കി. പുതിയ ഏജൻസിയെ കണ്ടെത്താൻ 20നു ടെൻഡർ നടത്തും. 

അതേ സമയം കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നത് ഉന്നതതലത്തിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും ഇവിടെയുള്ള പ്രശ്നങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ബി.എൽ.മീണ പറഞ്ഞു. മണ്ണുത്തി– ഇടപ്പള്ളി ദേശീയ പാതയിൽ നെടുമ്പാശേരിയിൽ കുഴിയിൽ ഇരുചക്രവാഹനം വീണുണ്ടായ അപകടത്തിൽ കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. അശാസ്ത്രീയമായാണ് ഈ ഭാഗത്തു കുഴിയടയ്ക്കുന്നത് എന്നും പരാതിയുയർന്നിരുന്നു. 

English Summary: National Highway Authority of India action against company in charge of mannuthy - edappally road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com