ADVERTISEMENT

തിരുവനന്തപുരം∙ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എ‍ൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്നും അതിനെതിരെ രൂപീകരിക്കുന്ന ജനകീയ പ്രസ്ഥാനത്തിൽ യുഡിഎഫ് ഘടക കക്ഷികൾക്കും വേണമെങ്കിൽ അണി ചേരാമെന്നും ‘ദേശാഭിമാനി’ ലേഖനത്തിൽ കോടിയേരി പറഞ്ഞു.

ഒരു ഭാഗത്ത് ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ തുറന്നു വിട്ടിരിക്കുന്നു. മറു ഭാഗത്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുന്നു. അതിന്റെ ഭാഗമായാണ് ഓർഡിനൻസിൽ ഒപ്പിടില്ലെന്ന ഗവർണറുടെ ശാഠ്യം. ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനുള്ള ശ്രമമാണു നടക്കുന്നത്. ഇതു ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരെയുള്ള നീചമായ കടന്നാക്രമണമാണ്. മോദി സർക്കാരിന്റെ കിരാത നീക്കങ്ങളുടെ ഒത്താശക്കാരായി കോൺഗ്രസിന്റെ കേരള നേതാക്കൾ മാറിയെന്നു കോടിയേരി കുറ്റപ്പെടുത്തി.

English Summary: Kodiyeri Balakrishnan Writes Against Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com