തട്ടിക്കൊണ്ടുവന്ന് പീഡനം: 4 പ്രതികൾ റിമാൻഡിൽ
Mail This Article
കോഴിക്കോട്∙ ട്രെയിൻ യാത്രയ്ക്കിടയിൽ ഉത്തർപ്രദേശിലെ ഗാസിപുർ സ്വദേശി പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്നു പാളയത്തെ വാടക മുറിയിൽ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വാരാണസി സ്വദേശികളായ 4 പ്രതികളെ പോക്സോ കോടതി റിമാൻഡ് ചെയ്തു.
ഇക്റാർ ആലം(18), അജാജ് (25), ഷക്കീൽ ഷാ (42), ഇർഷാദ് (23) എന്നിവരാണ് റിമാൻഡിലായത്.ഇതിനിടെ, മകളെ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ അമ്മ ഗാസിപുർ ബിർണോ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കസബ പൊലീസ് കേസ് വിവരങ്ങൾ ബിർണോ പൊലീസിനു കൈമാറി.
ട്രെയിനിൽ പരിചയപ്പെട്ട ഇക്റാർ ആലവും അജാജും പെൺകുട്ടിയെ പാലക്കാട് എത്തിച്ചു കോഴിക്കോട്ടേക്കു ബസിൽ കൊണ്ടുവരികയായിരുന്നു. കോഴിക്കോട്ടെ സുഹൃത്തുക്കളും ഹോട്ടൽ ജീവനക്കാരുമായ ഷക്കീൽ ഷാ, ഇർഷാദ് എന്നിവരെ ബന്ധപ്പെട്ട് പാളയത്ത് ഇവർ താമസിക്കുന്ന വാടക മുറിയിൽ എത്തിച്ചു. തുടർന്ന് ഇക്റാർ ആലം ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത ദിവസം രാവിലെ പെൺകുട്ടിയെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു കടന്നുകളഞ്ഞു. പിന്നീട് ആർപിഎഫ് പിടികൂടിയ 4 പ്രതികളെ കസബ പൊലീസിനു കൈമാറുകയായിരുന്നു. പെൺകുട്ടിയെ പൊലീസ് വെള്ളിമാടുകുന്നു സിഡബ്ല്യുസി ഗവ. ചിൽഡ്രൻസ് ഹോമിൽ താമസിപ്പിച്ചു.
English Summary: Migrant worker arrested for rape in Kozhikode