ADVERTISEMENT

കോട്ടയം ∙ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ ഒരു ദീർഘകാല സുഹ‍ൃത്തിനെയാണു മലയാള മനോരമയ്ക്കു നഷ്ടപ്പെട്ടതെന്ന് ചീഫ് എഡിറ്റർ മാമ്മൻ മാത്യു അനുസ്മരിച്ചു. 

ജനനേതാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും സമാനതകളില്ലാത്ത പ്രാഗല്ഭ്യവും ദീർഘവീക്ഷണവും അദ്ദേഹം പ്രകടമാക്കി. നിലമ്പൂരിന്റെ വികസനത്തിനായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ആര്യാടന്റേത്. എല്ലാറ്റിലുമുപരി, ആര്യാടൻ പുലർത്തിപ്പോന്ന ദേശീയ കാഴ്ചപ്പാട് അദ്ദേഹത്തെ വേറിട്ടു നിർത്തി. വ്യക്തിപരമായി അരനൂറ്റാണ്ടു കാലത്തെ സൗഹൃദമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും മാമ്മൻ മാത്യു പറഞ്ഞു.

English Summary:  Mammen Mathew, Chief Editor of Malayala Manorama remembering Aryadan Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com