ADVERTISEMENT

കൊച്ചി ∙ വിഴിഞ്ഞം തുറമുഖ പദ്ധതി സൈറ്റിലേക്കു പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും തടസ്സമുണ്ടാകാതിരിക്കാൻ ഉചിത നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഹർജിക്കാരുടെ വാഹനങ്ങൾ തടസ്സമില്ലാതെ അകത്തേക്കും പുറത്തേക്കും പോകാൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നു സർക്കാർ അറിയിച്ചത് ഹൈക്കോടതി രേഖപ്പെടുത്തി. ഹർജി 7നു പരിഗണിക്കാൻ മാറ്റി.

പൊലീസ് സംരക്ഷണത്തിന് നിർദേശം നൽകിയുള്ള ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി ഉൾപ്പെടെയാണു ജസ്റ്റിസ് അനു ശിവരാമൻ പരിഗണിച്ചത്. സമാധാനപരമായാണു പ്രതിഷേധമെന്നു സമരക്കാർ വിശദീകരിച്ചപ്പോൾ വഴി തടസ്സപ്പെടുത്തി എങ്ങനെയാണ് സമാധാനപരമായി സമരം ചെയ്യുന്നതെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. 

English Summary: High Court on Vizhinjam Port Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com