ADVERTISEMENT

കൊച്ചി ∙ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെട്ട പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഉൾപ്പെടെയുള്ള രേഖകൾ കോർട്ട് ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ പരിശോധിക്കാൻ എൽദോസിന്റെ അഭിഭാഷകനു ഹൈക്കോടതി അനുമതി നൽകി. 

മുദ്രവച്ച കവറിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന്  അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരിയുടെ അഭിഭാഷക എതിർത്തു. ആവശ്യം അംഗീകരിക്കാനാവില്ലെന്നു സർക്കാരും അറിയിച്ചു. തുടർന്ന് രഹസ്യമൊഴി പകർപ്പ് വേണമെന്ന ആവശ്യം തള്ളി.

എൽദോസ് എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. തിരുവനന്തപുരം അഡീ. സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്. ഹർജി 14നു വീണ്ടും പരിഗണിക്കും.

English Summary: Eldhose Kunnappilly rape case

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com