പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
Mail This Article
കിഴക്കേ കല്ലട (കൊല്ലം) ∙ നാലു വർഷത്തിലധികമായി വിവിധ ബാച്ചുകളിലെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികളിൽ ഹയർ സെക്കൻഡറി അധ്യാപകൻ പോക്സോ ആക്ട് പ്രകാരം അറസ്റ്റിൽ. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകൻ പുത്തൂർ ബഥനി ജംക്‌ഷൻ തയ്യിൽ തെക്കതിൽ പുത്തൻവീട്ടിൽ ജോസഫ് കുട്ടി (43) ആണ് അറസ്റ്റിലായത്.
വിദ്യാർഥികൾ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്മെന്റിന്റെ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടർനടപടിക്കായി കിഴക്കേ കല്ലട പൊലീസിനു കൈമാറി. വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിക്രമത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനിയാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് പൂർവവിദ്യാർഥികളുടേതുൾപ്പെടെ 5 പരാതികൾ ലഭിച്ചു. 2018 മുതൽ വിദ്യാർഥികളെ ഉപദ്രവിക്കുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ടെന്ന് കിഴക്കേ കല്ലട പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
English Summary: Teacher Arrested in Pocso Case