ADVERTISEMENT

തിരുവനന്തപുരം ∙ 2018 ലെ പ്രളയകാലത്തു കേരളത്തിന് അധികം തന്ന അരിയുടെ വിലയായി കേന്ദ്ര സർക്കാരിന് 205.81 കോടി രൂപ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പണം ഉടൻ നൽകണമെന്ന കേന്ദ്ര ആവശ്യത്തെത്തുടർന്ന് ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചെങ്കിലും പണം എവിടെനിന്നു നൽകുമെന്നു വ്യക്തമല്ല. അടുത്തമാസം ശമ്പളവും പെൻഷനും നൽകാൻ 2000 കോടി കടം എടുക്കാനിരിക്കെയാണ് പഴയ അരിയുടെ വിലകൂടി നൽകേണ്ടിവരുന്നത്.

പ്രളയകാലത്തു നൽകിയ അരിയുടെ വില കേന്ദ്രം ചോദിച്ചത് രാഷ്ട്രീയവിവാദമായിരുന്നു. ദുരിതാശ്വാസത്തിനു നൽകിയ അരിയുടെ വില ചോദിക്കരുതെന്നു കേരളം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിച്ച ഹെലികോപ്റ്ററിനു വാടക ചോദിച്ചതും ദുരിതാശ്വാസത്തിനു പണം സമാഹരിക്കാൻ മന്ത്രിമാർക്ക് വിദേശത്തുപോകാൻ കേന്ദ്രം അനുമതി നിഷേധിച്ചതും അക്കാലത്ത് സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

89,540 ടൺ അരിയാണ് അധികം കിട്ടിയത്. തുക നൽകുന്നില്ലെങ്കിൽ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതമോ സബ്സിഡി തുകയോ വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. തുടർന്നാണ് പണം അനുവദിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്.

English Summary: Kerala government to give 205 crore to central government for rice during 2018 flood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com