ADVERTISEMENT

കോഴിക്കോട്∙ ലോകകപ്പ് ഫുട്ബോൾ ആവേശം സംബന്ധിച്ചു സമസ്തയുടെ നിർദേശങ്ങൾ സമ്മിശ്രപ്രതികരണമുയർത്തി. വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിനായി ഖത്തീബുമാർക്കു കൈമാറിയ കുറിപ്പിലാണ് പരാമർശങ്ങൾ. സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാ കമ്മിറ്റി നൽകിയ കുറിപ്പിൽ കളിക്കാരോടും രാജ്യങ്ങളോടുമുള്ള താൽപര്യം ആരാധനയായി മാറരുതെന്നും താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ധൂർത്ത്, പോർച്ചുഗൽ പോലുള്ള വൈദേശിക രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റ് തുടങ്ങിയ കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു. വെള്ളിയാഴ്ച വിശ്വാസികളെ ബോധവൽകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും  പല പള്ളികളിലും ഇക്കാര്യം പറഞ്ഞില്ല.

ഫുട്ബോൾ അമിത ലഹരി ആകുന്നതിനെയാണ് എതിർക്കുന്നതെന്ന് എസ് വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഇസ്‍ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിൽ നീങ്ങുന്നതു ചെറുക്കാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിച്ചത്. അത് വിശ്വാസികൾ ഉൾക്കൊള്ളുമെന്നും നാസർ ഫൈസി പറഞ്ഞു.

ഫുട്ബോൾ ആവേശം കുട്ടികളുടേത് മാത്രമല്ല, മുതിർന്നവരുടേതുമാണെന്നു പ്രതികരിച്ച മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീർ, സമസ്തയുടെ കാര്യം സമസ്തയോടു ചോദിക്കണമെന്നു പറഞ്ഞു. താരാരാധന നടത്താൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നു വ്യക്തമാക്കിയ മന്ത്രി വി.ശിവൻകുട്ടി ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിൽ ആരും കൈകടത്തണ്ടെന്നു പറഞ്ഞു. 

English Summary: Samastha against World cup football mania

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com