കൊച്ചി ∙ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കിയില്ലെന്നു ശശി തരൂർ എംപി. തുറമുഖ പദ്ധതി നടപ്പാക്കരുത് എന്ന ആവശ്യം ഒഴികെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച മറ്റു കാര്യങ്ങളെല്ലാം ന്യായമാണ്. വികസനത്തിനു വേണ്ടി ജനങ്ങളെ യോജിപ്പിച്ചു കൊണ്ടുവരണം. വിഴിഞ്ഞം പദ്ധതി വന്നാൽ രാജ്യത്തിനും സംസ്ഥാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണമാണ്. ജനങ്ങൾക്കാണ് അതുവഴി ഗുണം ലഭിക്കുന്നത്. വികസനം ജനങ്ങൾക്കു വേണ്ടതാണെന്നു മനസ്സിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർദിനാളുമായി വിഴിഞ്ഞം വിഷയം ചർച്ച ചെയ്തില്ലെന്നും തരൂർ പറഞ്ഞു.
English Summary: Shashi Tharoor meets Cardinal George Alencherry