ADVERTISEMENT

തിരുവനന്തപുരം ∙ സ്പീക്കർ പദവിയിൽ എ.എൻ.ഷംസീർ തിളങ്ങുന്നുണ്ടെന്നു മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി. എംഎ‍ൽഎമാരുടെ നിരയിൽ ഇരുന്നപ്പോൾ പ്രതിപക്ഷത്തിനെതിരെ ആക്രമണോത്സുകത പ്രകടിപ്പിച്ചിരുന്ന ഷംസീർ, സ്പീക്കർ കസേരയിൽ ഇരുന്ന് എല്ലാവരുടെയും അംഗീകാരം നേടിയെടുക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു. ആശീർവാദം തേടാനും നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷത്തിനു ക്ഷണിക്കാനുമായി എ.കെ.ആന്റണിയുടെ വഴുതക്കാട്ടെ വീട്ടിലെത്തിയതായിരുന്നു സ്പീക്കർ. 

കോടിയേരി ബാലകൃഷ്ണന്റെ പ്രിയശിഷ്യനായിരുന്ന സ്പീക്കർ, വീട്ടിലെത്തിയപ്പോൾ ആന്റണിയുടെ സംസാരം കൂടുതൽ കോടിയേരിയെക്കുറിച്ചായി. കോടിയേരിയുമായി ഉണ്ടായിരുന്ന അടുപ്പം അദ്ദേഹം ഓർത്തെടുത്തു. കോടിയേരിയിലെ മലബാർ കാൻസർ സെന്ററിനെക്കുറിച്ചു പറഞ്ഞ ആന്റണി സംസ്ഥാനത്തു കാൻസർ രോഗം വർധിക്കുന്നതിന്റെ ആശങ്കയും പങ്കുവച്ചു.

പൊന്നാടയും മെമന്റോയുമായാണു സ്പീക്കർ എത്തിയതെങ്കിലും പൊന്നാട സ്വീകരിക്കുന്ന രീതിയില്ലെന്നു പറഞ്ഞ് ആന്റണി സ്നേഹപൂർവം നിരസിച്ചു. നിയമസഭയുടെ മെമന്റോ സ്പീക്കർ  സമ്മാനിച്ചു.

English Summary: AN Shamseer visits AK Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com