‘അരിക്കൊമ്പന്റെ’ പരാക്രമം വീണ്ടും; 2 വീടുകൾ തകർത്തു, താമസക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

arikomban-attack
(1) അരിക്കൊമ്പൻ (2) ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത മണി ചെട്ടിയാരുടെ വീട്.
SHARE

രാജകുമാരി∙ ചിന്നക്കനാൽ ബിഎൽ റാമിൽ ഒറ്റയാൻ അരിക്കൊമ്പൻ വീണ്ടും 2 വീടുകൾ തകർത്തു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് മണി ചെട്ടിയാർ, മുരുകൻ എന്നിവരുടെ വീടുകൾ തകർത്തത്. ഇരുവീടുകളിലും താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ അതിഥിത്തൊഴിലാളികൾ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മണി ചെട്ടിയാരുടെ വീട്ടിൽ 2 കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. അരിക്കൊമ്പൻ വീടിന്റെ ഭിത്തി തള്ളിയിട്ടതോടെ പിൻവാതിലിലൂടെ മാതാപിതാക്കൾ കുട്ടികളെയുമെടുത്ത് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. മുരുകന്റെ വീട്ടിൽ 3 കുട്ടികളുൾപ്പെടെ 7 അംഗ കുടുംബമാണ് താമസിച്ചിരുന്നത്. ഒറ്റയാൻ ഇൗ വീടിന്റെ ഒരു ഭിത്തിയും തകർത്തു. വീടിനകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ ബിഎൽ റാമിൽ 4 വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. 9 അംഗങ്ങളുള്ള പിടിയാനക്കൂട്ടവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.

വയനാടൻ സംഘം ഇന്നെത്തും

ഇടുക്കി ജില്ലയിലെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി വയനാട്ടിൽ നിന്നുള്ള ദൗത്യസംഘാംഗങ്ങൾ ഇന്നു ശാന്തൻപാറയിലെത്തും. 5 പേരടങ്ങുന്ന സംഘത്തിൽ ഡോ. അരുൺ സക്കറിയ ഇല്ല. അദ്ദേഹം പിന്നീടു ചേരുമെന്നു മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയ് പറഞ്ഞു.

English Summary : wild elephant arikomban attack again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS