ADVERTISEMENT

കൊച്ചി ∙ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായ പ്രസ്താവനകളും മറ്റുമുണ്ടായിട്ടും കസ്റ്റംസും ഇഡിയും അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ചു നൽകിയ ഹർജി ഇന്നു പരിഗണിക്കും. പ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിത്തും മാധ്യമങ്ങളോടു വെളിപ്പെടുത്തിയ കാര്യങ്ങൾ അന്വേഷിക്കാൻ കസ്റ്റംസിനും ഇഡിക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പാലാ സ്വദേശിയായ അജി കൃഷ്‌ണനാണു ഹർജി നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജി പരിഗണിക്കുന്നത്. 

English Summary: Petition against chief minister Pinarayi Vijayan in gold smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com