ADVERTISEMENT

കൊച്ചി ∙ അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ മോദിക്ക് എത്രമാത്രം വേദനിക്കും എന്നതിനു തെളിവാണു രാഹുൽ ഗാന്ധിക്കെതിരെയുള്ള പൊലീസ് നടപടിയും നാടകങ്ങളുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പൊതുമേഖല സ്ഥാപനങ്ങളെ പാപ്പരാക്കി അദാനിയെ സഹായിക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഇടപെട്ടതിന്റെ യഥാർഥ വിവരങ്ങൾ പാർലമെന്റിൽ പ്രസംഗിച്ചു എന്നതാണു രാഹുൽ ഗാന്ധി ചെയ്ത തെറ്റ്. 

കൃത്യമായ തെളിവുകളോടെ ഉന്നയിച്ച കാര്യങ്ങളിൽ മറുപടി നൽകാതെ മോദി അസ്വസ്ഥതയും ദേഷ്യവും പ്രകടിപ്പിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമത്തെ സംബന്ധിച്ചു രാഹുൽഗാന്ധി പരാമർശം നടത്തിയതു ജമ്മു കശ്മീരിൽ പൊലീസിന്റെ സാന്നിധ്യത്തിലാണ്. എന്നാൽ പ്രസംഗത്തിന്റെ പേരിൽ പരമാവധി പീഡിപ്പിക്കാനുള്ള ശ്രമമാണു കേന്ദ്ര സർക്കാർ നടത്തുന്നത്.

ഇതു തീക്കൊള്ളികൊണ്ടു തല ചൊറിയുന്നതിനു തുല്യമാണെന്നും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണം പ്രഖ്യാപിക്കും വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നും വേണുഗോപാൽ പറഞ്ഞു.

രാജ്യം കൊള്ളയടിക്കുന്നവർക്ക് എല്ലാ സുരക്ഷയും നൽകി സത്യങ്ങൾ തുറന്നു പറയുന്നവരെ പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചു പേടിപ്പെടുത്തുന്ന അവസ്ഥയാണ്. രാജ്യത്ത് ജനാധിപത്യ സ്വാതന്ത്ര്യം ഇല്ലാതായെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

English Summary: KC Venugopal slams BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com