15% ഡിഎ കുടിശിക: സർക്കാരിന് മിണ്ടാട്ടമില്ല
Mail This Article
കോഴിക്കോട് ∙ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്നതിനിടയിലും സംസ്ഥാനത്ത് 2 വർഷത്തിലേറെയായി ക്ഷാമബത്ത (ഡിഎ) കൂട്ടിയിട്ടില്ല. ശമ്പളപരിഷ്കരണത്തിനൊപ്പം അനുവദിച്ച 7% ഡിഎ മാത്രമാണ് ഇപ്പോഴുമുള്ളത്. 2021 ജനുവരി മുതലുള്ള 15% കുടിശികയാണ്. സമീപകാലത്തെങ്ങും ഇത്ര ഭീമമായ കുടിശികയുണ്ടായിട്ടില്ല.
ശമ്പളപരിഷ്കരണ ചട്ടപ്രകാരം അതതു സമയത്ത് ഡിഎ അനുവദിക്കാൻ സർക്കാരിനു നിയമപരമായ ബാധ്യതയുണ്ട്. കേന്ദ്ര സർക്കാർ ഈ വർഷം ജനുവരി മുതൽ ബാധകമായ 4% ഡിഎ വർധന കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ രാജസ്ഥാനും 4% വർധന വരുത്തി. തമിഴ്നാട്ടിൽ 2022 ജൂലൈ–ഡിസംബർ കാലത്തേക്കുള്ള 4% വർധന ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. കർണാടക, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും കഴിഞ്ഞ ഡിസംബർ വരെയുള്ള ഡിഎ നൽകിക്കഴിഞ്ഞു.
English Summary : Kerala Government silent on 15 percentage DA arrear