ADVERTISEMENT

ചെങ്ങന്നൂർ  ∙ ഗവ.ജില്ലാ ആശുപത്രിയിൽ എട്ടുമാസം ഗർഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റിൽ. സംഭവത്തിൽ ബിഹാർ സ്വദേശി അഞ്ജനി റായിയെയാണ് (43) പൊലീസ് അറസ്റ്റ് ചെയ്തത്. തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനു ചവിട്ടേറ്റു.

ബുധൻ രാത്രി 10.15നാണ് അപസ്മാര ലക്ഷണങ്ങളോടെ സരൺ (44) എന്ന അതിഥിത്തൊഴിലാളിയുമായി ഒപ്പം ജോലി ചെയ്യുന്ന ആറ് അതിഥിത്തൊഴിലാളികൾ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ.നീരജ അനു ജയിംസ് രോഗിക്കു ചികിത്സ നൽകി.  ബോധം തെളിഞ്ഞപ്പോൾ തുടർചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകാൻ നിർദേശിച്ചു. രോഗിക്ക് ഒപ്പമെത്തിയവർ ആരെയോ ഫോണിൽ വിളിച്ച് ഫോൺ ഡോക്ടർക്ക് നൽകാൻ ശ്രമിച്ചു. 

ഡോക്ടർ ഫോൺ വാങ്ങാൻ വിസമ്മതിച്ചപ്പോൾ ഫോണിൽ ഒരു രാഷ്്ട്രീയനേതാവാണെന്നും അദ്ദേഹം ഡോക്ടറുടെ പേരും താമസസ്ഥലവും അന്വേഷിക്കുന്നെന്നും പറഞ്ഞു. ഇതും പറയാൻ ഡോക്ടർ വിസമ്മതിച്ചപ്പോൾ രോഗിക്ക് ഒപ്പമെത്തിയയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.

English Summary: Migrant labourer arrested for attack on pregnant doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com