ADVERTISEMENT

മണ്ണാർക്കാട് ∙ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വി.സുരേഷ്കുമാർ റീബിൽഡ് കേരളയുടെ മറവിൽ ലക്ഷങ്ങളാണു സാധാരണക്കാരിൽനിന്നു വാങ്ങിയത്. പാലക്കയം വില്ലേജ് ഓഫിസ് പരിധിയിലെ വട്ടപ്പാറ, അച്ചിലട്ടി, കുണ്ടംപ്പൊട്ടി ഭാഗങ്ങളിൽ മാത്രം 46 പേർക്കാണ് റീബിൽഡ് കേരളയിൽ സഹായം ലഭിച്ചത്. മലയോര മേഖലയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും ഭൂമി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ലഭിക്കാൻ ആവശ്യമായ രേഖകൾ നൽകുന്നതിന് 5000 രൂപ മുതൽ 40,000 രൂപ വരെ വാങ്ങിയെന്നാണു പുറത്തു വരുന്ന വിവരം. 

റീബിൽഡ് കേരളയിൽ സ്ഥലം വാങ്ങുന്നതിലും വൻ തിരിമറി നടത്തിയതായാണു വിവരം. സെന്റിന് 20,000 രൂപ വിലയുള്ള സ്ഥലത്തിന് 50,000 രൂപ വരെ വില കാണിച്ചാണു പലയിടത്തും സ്ഥലം വാങ്ങിയത്. ഇതിലൂടെ വലിയ തുക കൈപ്പറ്റിയെന്നും ആരോപണമുണ്ട്. 

പണം വാങ്ങി രേഖകൾ ശരിയാക്കി നൽകുന്നത് വില്ലേജ് ഫീൽഡ് അസിസ്റ്റന്റിൽ മാത്രം ഒതുങ്ങുന്നില്ല. താലൂക്ക് ഓഫിസിലും അഗളി ലാൻ‍ഡ് ട്രൈബ്യൂണൽ ഓഫിസിലും ഇതിനായി പ്രത്യേകം സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണു വിജിലൻസിനു ലഭിച്ച വിവരം. ഉദ്യോഗസ്ഥർക്കു പുറമേ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരും കണ്ണിയാണെന്ന ആരോപണമാണ് ഉയരുന്നത്. 

English Summary : Rebuild Kerala is also golden chance to Suresh kumar for bribe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com