കൊച്ചി ∙ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അർഹതയില്ലാത്ത ജീവനക്കാർക്കും നയതന്ത്ര തിരിച്ചറിയൽ കാർഡുകൾ ലഭിച്ച സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാറിന്റെ മൊഴി രേഖപ്പെടുത്തി.
കോൺസുലേറ്റിലേക്കു വരുന്ന നയതന്ത്ര പാഴ്സലുകളിൽ കള്ളക്കടത്തു സ്വർണം ഒളിപ്പിച്ചു കടത്തിയ കേസിന്റെ അന്വേഷണത്തിനിടയിലാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസും എൻഐഎയും പ്രോട്ടോക്കോൾ ഓഫിസർമാരെ ചോദ്യം ചെയ്തിരുന്നു.
നയതന്ത്ര കാർഡ് കൈവശമുണ്ടായിരുന്നതിനാലാണു കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്റ് ഖാലിദ് അലി ഷൗക്രിക്കു വിദേശത്തേക്കു ഡോളർ കടത്താൻ കഴിഞ്ഞതെന്നാണു കേന്ദ്ര ഏജൻസികളുടെ നിഗമനം. നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതുമായി ബന്ധപ്പെട്ട തെളിവുശേഖരണത്തിനാണു സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാറിനെ ഇഡി വിളിച്ചുവരുത്തിയത്.
English Summary : ED took evidence from protocol officer