ADVERTISEMENT

കണ്ണൂർ ∙ വ്യാജരേഖ ചമച്ചു ജോലി നേടിയെന്ന ആരോപണം നേരിടുന്ന കെ.വിദ്യ എസ്എഫ്ഐ നേതാവല്ലെന്നും അവർക്കു സിപിഎം ഒരു സഹായവും ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ‘വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നില്ല. അവർക്കു സംഘടനയുടെ ഭാരവാഹിത്വവും ഉണ്ടായിരുന്നില്ല’ – ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. 

മഹാരാജാസ് കോളജിൽ നടന്നതു സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ഇപ്പോൾ വ്യാജരേഖയിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ സിപിഎം ന്യായീകരിക്കില്ല. കാലടിയിൽ വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയതു ശരിയായ വഴിയിലല്ലെങ്കിൽ അത് അന്വേഷണത്തിൽ വെളിപ്പെടും. 

ജോലി നേടാൻ വിദ്യ തെറ്റായ വഴിയാണു സ്വീകരിച്ചത്. വ്യാജരേഖ ഉണ്ടാക്കാൻ ആരെങ്കിലും സഹായിച്ചോയെന്ന് അന്വേഷണം കഴിഞ്ഞേ പറയാൻ കഴിയൂ. മാധ്യമങ്ങൾ എസ്എഫ്ഐയെ മാത്രം നോക്കി നടന്നാൽ പോരാ. വ്യാജരേഖ ചമച്ചതുമായി ആർഷോയ്ക്കു ബന്ധമില്ല. കാട്ടാക്കട സംഭവത്തിൽ പാർട്ടി കുറ്റക്കാരെ സംരക്ഷിച്ചിട്ടില്ല’ – ഇ.പി.ജയരാജൻ പറഞ്ഞു. 

English Summary: E.P.Jayarajan on K.Vidhya's fake certificate controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com