ADVERTISEMENT

കൊച്ചി ∙ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം കത്തി നിൽക്കുന്നതിനിടെ, ക്ലാസിൽ കയറാതെ പരീക്ഷയെഴുതാൻ മഹാരാജാസിൽ എസ്എഫ്ഐ നേതാവിന് പ്രിൻസിപ്പൽ അനുമതി നൽകിയ സംഭവം പുറത്തുവന്നു. വെറും 2% മാത്രം ഹാജർ ഉണ്ടായിരുന്ന എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് പി.പി.അമൽജിത്ത് ബാബുവിനാണ് പരീക്ഷയെഴുതാൻ കോളജ് അധികൃതർ അനുമതി നൽകിയത്. 

പരീക്ഷയ്ക്ക് ഹാജരാകാൻ ഒരു വിദ്യാർഥിക്ക് 75% ഹാജർ വേണം. അമൽജിത്ത് ബാബുവിന് കഴിഞ്ഞ അധ്യയനവർഷം ഉണ്ടായിരുന്ന ഹാജർ 2% മാത്രം. മെഡിക്കൽ സർട്ടിഫിക്കറ്റ്, മാഗസിൻ പ്രവർത്തനങ്ങൾക്കായി എത്തിയ ദിവസങ്ങൾ എന്നിവ കണക്കാക്കി ഹാജർ 4‌7% എന്ന് രേഖപ്പെടുത്തി. 

പരീക്ഷയെഴുതാൻ അനുമതി നൽകാനാവില്ലെന്നാണ് ബിഎ ഹിസ്റ്ററി വകുപ്പിലെ ഡിപ്പാർട്മെന്റ് കൗൺസിൽ യോഗം തീരുമാനിച്ചത്. ഇക്കാര്യം മിനിറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, യോഗതീരുമാനം അട്ടിമറിച്ച് പ്രിൻസിപ്പൽ അമൽജിത്തിന് പരീക്ഷയെഴുതാൻ അനുമതി നൽകി. 

English Summary : SFI leader wrote exam only with two percentage attendance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com