ADVERTISEMENT

കളമശേരി∙ കൊച്ചി സർവകലാശാലയിൽ 4 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത ദുരന്തം നടന്ന കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടത്തിന്റെ താക്കോൽ 2 മാസമായി ക്യാംപസിലെ വിദ്യാർഥിസംഘടനാ നേതാവിന്റെ കൈവശമായിരുന്നു. 2 മാസം മുൻപ് വിദ്യാർഥി യൂണിയന്റെ പരിപാടിക്കായി വാങ്ങിയ താക്കോൽ പിന്നീടു വിദ്യാർഥി നേതാവ് തിരികെ നൽകിയില്ല. ധിഷ്ണ ടെക്ഫെസ്റ്റിനായി 2 ദിവസത്തേക്കു സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. ഈ വിദ്യാർഥികൾക്കു താക്കോൽ നൽകിയിരുന്നില്ല. അവരാകട്ടെ ചോദിച്ചു വാങ്ങിയതുമില്ല.

വിദ്യാർഥികൾ എത്തുമ്പോൾ ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടം തുറന്നുകിടക്കുന്ന നിലയിലായിരുന്നു. മറ്റു 4 ഗേറ്റുകൾ അടച്ചുപൂട്ടിയ നിലയിലായിരുന്നു. ആരും അത് ശ്രദ്ധിച്ചതുമില്ല. ദുരന്തം നടന്നതിനു ശേഷം താക്കോലുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് താക്കോൽ റജിസ്ട്രാർ ഓഫിസിലോ ടെക്ഫെസ്റ്റ് നടത്തിയവരുടെ പക്കലോ ഇല്ലെന്നും 2 മാസമായി വിദ്യാർഥി നേതാവിന്റെ കയ്യിലാണെന്നും വ്യക്തമാകുന്നത്. 

English Summary:

Auditorium key is in hands of student leader since two months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com