ADVERTISEMENT

കൊച്ചി∙ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ചട്ടലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ മുൻമന്ത്രി ടി.എം. തോമസ് ഐസക്കിന്റെ നിസ്സഹകരണ നിലപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും നിയമോപദേശം തേടി. ഇ.ഡി. അയച്ച 5 നോട്ടിസുകൾ തോമസ് ഐസക്ക് അവഗണിച്ചിരുന്നു. കേസിൽ തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കിയ ശേഷം അന്വേഷണത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം.

മസാല ബോണ്ട് ഇറക്കിയതിൽ, ധനമന്ത്രിയായിരുന്ന തനിക്കു മാത്രമായി ഉത്തരവാദിത്തമില്ലെന്ന നിലപാടാണു തോമസ് ഐസക്ക് ഇ.ഡിയെ രേഖാമൂലം അറിയിച്ചിരുന്നത്. എന്നാൽ കേസിൽ വിവരം ശേഖരിക്കാനായി ഇ.ഡി. നോട്ടിസ് നൽകി ഹാജരാവാൻ ആവശ്യപ്പെടുമ്പോൾ ഇത്തരത്തിൽ മറുപടി നൽകി വിട്ടുനിൽക്കാൻ കഴിയില്ലെന്നാണ് ഇ.ഡിയുടെ നിലപാട്. കേസിൽ ഇ.‍ഡിയുടെ അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബിയും തോമസ് ഐസക് അടക്കമുള്ളവരും ബോധപൂർവം ശ്രമിക്കുന്നതായി ഇ.ഡി. ഹൈക്കോടതിയിൽ ആരോപിച്ചു.

English Summary:

Summons to Thomas Issac : Enforcement directorate seek legal advice

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com