ADVERTISEMENT

ബെംഗളൂരു ∙ ട്രെക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ 9 പേർ ഉത്തരാഖണ്ഡിൽ മരിച്ചു. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന കന്യാകുമാരി തക്കല തിരുവിതാംകോട് മൂലയംവീട്ടിൽ ആശാ സുധാകർ (ആർ.എം.ആശാവതി–71), കൊത്തന്നൂർ ആശാ ടൗൺഷിപ്പിൽ താമസിക്കുന്ന പാലക്കാട് ചെർപ്പുളശേരി വാക്കേക്കളം വി.കെ. സിന്ധു (45) എന്നിവരാണു മരിച്ച മലയാളികൾ. മഹാരാഷ്ട്ര, കർണാടക സ്വദേശികളാണ് മരിച്ച മറ്റുള്ളവർ. 

എസ്ബിഐ റിട്ട.സീനിയർ മാനേജരായ ആശ ഭർത്താവ് ബെംഗളൂരു സ്വദേശിയും തപാൽ വകുപ്പ് റിട്ട.അക്കൗണ്ട്സ് ഓഫിസറുമായ സുധാകറുമൊത്താണ് ട്രെക്കിങ്ങിനു പോയത്. അപകടത്തിൽപ്പെട്ട സുധാകർ ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. ഇവരെ ഇന്നലെ രാത്രി ബെംഗളൂരുവിലെത്തിച്ചു. കഴിഞ്ഞമാസം 29നാണ് 18 പേരടങ്ങുന്ന 22 അംഗ സംഘം ഉത്തരകാശിയിലെ സഹസ്ത്ര തടാക മേഖലയിലേക്കു യാത്ര പുറപ്പെട്ടത്. നാളെയാണു സംഘം മടങ്ങിയെത്തേണ്ടിയിരുന്നത്.

കർണാടക മൗണ്ടനീയറിങ് അസോസിയേഷൻ സ്ഥാപക അംഗങ്ങളായ ആശയും സുധാകറും ഒട്ടേറെ തവണ ട്രെക്കിങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഡെറാഡൂണിൽ നിന്ന് ഇന്നലെ ഡൽഹി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ വിമാനമാർഗം ഇന്ന് രാവിലെ ബെംഗളൂരുവിൽ എത്തിക്കും. ആശയുടെ മകൻ: ഹിമജിത്ത് (തേജസ്), മരുമകൾ: ഗായത്രി ഡെല്ലിൽ സോഫ്റ്റ് വെയർ എൻജിനീയറായ സിന്ധുവിന്റെ ഭർത്താവ് തൃശൂർ സ്വദേശി വിനോദ് കെ.നായർ. മക്കൾ: നീൽ നായർ, നീഷ് നായർ. (ഇരുവരും വിദ്യാർഥികൾ). 

English Summary:

Two Keralites died in Uttarakhand while trucking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com