മൂന്നു സഭയുടെയും പ്രധാന നിർദേശങ്ങൾ നടപ്പായില്ല; ലോകകേരളസഭ നാലാം സമ്മേളനം നാളെ മുതൽ

Mail This Article
×
തിരുവനന്തപുരം∙ ലോകകേരളസഭയുടെ നാലാം സമ്മേളനത്തിനു നാളെ തുടക്കം. സ്ഥിരാംഗങ്ങൾക്കു പുറമേ 103 രാജ്യങ്ങളിൽനിന്നായി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. പ്രതിപക്ഷം ഇത്തവണയും ബഹിഷ്കരിക്കുമെങ്കിലും പ്രതിപക്ഷ പ്രവാസി സംഘടനകൾക്കു വിലക്കില്ല.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷണം നിരസിച്ച സാഹചര്യത്തിൽ നാളെ അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. മൂന്നു ലോകകേരള സഭകളിലെയും പ്രധാന നിർദേശങ്ങളൊന്നും നടപ്പാക്കിയില്ലെന്നും വിദേശത്തെ മേഖലാ സമ്മേളനങ്ങളുടെ സ്പോൺസർഷിപ് കണക്കുകൾ പുറത്തുവിട്ടില്ലെന്നുമുള്ള ആക്ഷേപത്തിനിടെയാണു നാലാം സമ്മേളനം.
English Summary:
Fourth session of Loka Kerala Sabha from tomorrow
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.