ADVERTISEMENT

കൊച്ചി ∙ സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാധ്യക്ഷനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അഭിഷിക്തനായി.   രൂപത ആസ്ഥാനമായ വിശുദ്ധ അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്കു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.

  കുർബാന മധ്യേ നിയുക്ത ബിഷപ്പിനെ ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ തട്ടിൽ പേരുചൊല്ലി വിളിച്ചു. കൈവയ്പു ശുശ്രൂഷയ്ക്കു ശേഷം, മെത്രാന്റെ സ്ഥാനചിഹ്നമായ തൊപ്പിയും വടിയും മാർ പാണേങ്ങാടനെ അണിയിച്ചു. കത്തീഡ്രൽ ദേവാലയത്തിൽ മെത്രാനായി നീക്കിവച്ച ഇരിപ്പിടത്തിലേക്കു മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ പ്രധാന കാർമികൻ ആനയിച്ചു.

2017 ൽ സ്ഥാപിതമായ ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണു ഷംഷാബാദ് രൂപതയ്ക്കു പുതിയ മെത്രാനെ കണ്ടെത്തേണ്ടി വന്നത്. 

  അതുവരെ ആദിലാബാദ് രൂപതയുടെ മെത്രാനായി ചുമതല വഹിക്കുകയായിരുന്നു. വിസ്തൃതിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രൂപതയാണു ഷംഷാബാദ്. മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ വൈദികനായതു മുതൽ 23 വർഷം ആദിലാബാദ് രൂപതയിലാണു പ്രവർത്തിച്ചത്. 

 ആദിലാബാദ് രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ മേജർ ആർച്ച് ബിഷപ് നിയമിച്ചു.  

English Summary:

Mar Prince Antony Panengaden was consecrated as shamshabad diocese of the Syro Malabar Church

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com