ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം കാണാൻ 68,000 കോടി രൂപയുടെ മൂലധന നിക്ഷേപം വേണ്ടിവരുന്ന പദ്ധതികൾ കെഎസ്ഇബി കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ഉൽപാദന, സംഭരണ മേഖലകളിൽ 42,700 കോടി രൂപയുടെയും പ്രസരണ, വിതരണ മേഖലയുടെ നവീകരണത്തിന് 25,300 കോടി രൂപയുടെയും നിക്ഷേപം വേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

പുതിയ പദ്ധതികൾ താരിഫ് അധിഷ്ഠിത മത്സര ടെൻഡറിലൂടെ നടപ്പാക്കാനാണ് കെഎസ്ഇബിയുടെ നീക്കം. കെഎസ്ഇബിയുടെ മൂലധന നിക്ഷേപച്ചെലവ് കുറയുമെന്ന നേട്ടമുണ്ടെങ്കിലും ലാഭത്തിലാകാൻ കാലതാമസമെടുക്കുമെന്നതിനാൽ നിക്ഷേപകരെ ആകർഷിക്കാനായി കേന്ദ്രത്തിൽനിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആണ് പ്രധാന പ്രതീക്ഷ. അതോടൊപ്പം, വിതരണ, പ്രസരണ മേഖലയുടെ നവീകരണത്തിനുള്ള പദ്ധതികളിലൂടെ കൂടുതൽ ധനസഹായം ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.

electricity-crisis

വിതരണശൃംഖല ശക്തിപ്പെടുത്താൻ 10,000 കോടി രൂപ, 11 കെവി ഫീഡറുകൾക്ക് 4050 കോടി, വിതരണ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കാൻ 1500 കോടി, ലോ ടെൻഷൻ ലൈനുകൾക്ക് 150 കോടി, ഗ്രിഡ് നിയന്ത്രണത്തിനും നിരീക്ഷണത്തിനുമുള്ള സ്കാഡ സംവിധാനം സ്ഥാപിക്കാൻ 1600 കോടി, ഉപഭോക്തൃ മീറ്ററുകൾ സ്ഥാപിക്കാൻ 8000 കോടി ഉൾപ്പെടെ 25,300 കോടി രൂപ ചെലവാകുമെന്നാണ് കെഎസ്ഇബി അവതരിപ്പിച്ച റിപ്പോർട്ടിലുള്ളത്.

English Summary:

Kerala Electricity crisis:KSEB seeks rupess 68000 crore investment from the central government to tackle Kerala's electricity crisis

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com