ADVERTISEMENT

കണ്ണൂർ ∙ കണ്ണവം വനത്തിൽ കാണാതായെന്നു കരുതുന്ന സിന്ധുവിനെക്കുറിച്ചു ചോദിച്ചപ്പോഴേക്കും അമ്മ പ്രേമജയുടെ കണ്ണുകൾ നിറഞ്ഞു. പ്രേമജ തൊഴിലുറപ്പിനു പോകാറുണ്ട്. സിന്ധുവിന്റെ ഷെഡിന് അടുത്തുകൂടി പോകുമ്പോൾ അവളെ വിളിക്കും. ചിലപ്പോൾ മാത്രമേ മറുപടി ലഭിക്കൂ. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വിളിച്ചപ്പോൾ മറുപടിയുണ്ടായില്ല. ഉറങ്ങുകയാണെന്നു കരുതി പ്രേമജ പിന്നെ വിളിച്ചതുമില്ല. വൈകിട്ടു തിരികെ വരുമ്പോഴും സിന്ധു വീട്ടിലില്ലായിരുന്നു. അങ്ങനെയാണു നാട്ടുകാരെ അറിയിച്ചത്.

പിന്നെ, പൊലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫിസിലും വനംവകുപ്പിലും അറിയിച്ചു. ‘സിന്ധുവിനു മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വിളിച്ചാൽ വരില്ല. നമ്മുടെ കിണറ്റിൽനിന്നു വെള്ളമെടുക്കില്ല. അടുത്ത തോട്ടിൽനിന്നു വെള്ളം കോരിക്കൊണ്ടുവരികയാണു പതിവ്’ – സഹോദരി ശ്രീജ പറഞ്ഞു.


സിന്ധു
സിന്ധു

അധികമാരോടും സംസാരിക്കാത്തയാളാണ് പൊരുന്ന വീട്ടിൽ എൻ.സിന്ധു (40). കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അറയ്ക്കലിൽ വച്ചാണു അച്ഛൻ പി. കുമാരൻ മകളെ അവസാനമായി കണ്ടത്. ഇതാദ്യമായല്ല സിന്ധുവിനെ കാണാതാകുന്നത്. എന്നാൽ, മുൻപ് കാണാതായതിന്റെ പിറ്റേന്ന് സിന്ധു തിരിച്ചെത്തിയിരുന്നു.  

English Summary:

Nine Days Missing: 40-Year-Old woman missing from Kerala forest

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com