ADVERTISEMENT

തിരുവനന്തപുരം ∙ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലഘട്ടമാണ് ഇതെന്നും ഏറെ ജാഗ്രത പുലർത്തണമെന്നും നടൻ പ്രകാശ് രാജ്. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി മരിച്ചുവെന്നു വളരെ ലാഘവത്തോടെയാണു പറയുകയും എഴുതുകയും ചെയ്യുന്നത്. മഹാത്മജി മതതീവ്രവാദിയുടെ വെടിയേറ്റു മരിച്ചു എന്നാണു പറയേണ്ടത്.

ഡിഗ്രിയില്ലാത്ത പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്താണ് അറിവും വിജ്ഞാനവും തേടി നടക്കുന്ന യുവതലമുറയുള്ളത്. ‘മനുസ്മൃതി’ മാത്രം വായിക്കുന്നവരെക്കൊണ്ട് നാടിനു കുഴപ്പങ്ങളല്ലാതെ പ്രയോജനങ്ങളില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷത വഹിച്ചു. ശ്രീലങ്കൻ എഴുത്തുകാരി വി.വി.പത്മസീലി മുഖ്യാതിഥിയായി. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി.സി.വിഷ്ണുനാഥ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ, നിയമസഭാ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

അടുത്ത പുസ്തകോത്സവം 2026 ജനുവരി 7 മുതൽ

തിരുവനന്തപുരം∙ കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിന്റെ തീയതി പ്രഖ്യാപിച്ചു. 2026 ജനുവരി 7 മുതൽ 13 വരെ നിയമസഭാങ്കണം നാലാം പുസ്തകോത്സവത്തിന് വേദിയാകും. മന്ത്രി വി.ശിവൻകുട്ടി ലോഗോ പ്രകാശനം ചെയ്തു.

English Summary:

Kerala Legislative Assembly International Book Festival: Prakash Raj's powerful message on history and education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com