ADVERTISEMENT

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലർ പ്രഫ ഡോ.കെ.ശിവപ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ സിൻഡിക്കറ്റ് യോഗത്തിൽ വാഗ്വാദം. സിൻഡിക്കറ്റ് അംഗങ്ങളും വിസിയും തമ്മിൽ തർക്കം രൂക്ഷമായതോടെ യോഗം പിരിച്ചുവിട്ടു.

സസ്പെൻഷനിലായിരുന്ന കോൺഗ്രസ് അനുകൂല സംഘടനാ നേതാവ് ആർ.പ്രവീണിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട്, അനുമതിയില്ലാതെ അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യാൻ ശ്രമിച്ചത് വിസി അനുവദിക്കാതിരുന്നതാണു തർക്കത്തിനു കാരണം. പ്രധാന അജൻഡ ചർച്ച ചെയ്യാൻ സിപിഎം പ്രതിനിധികളായ പി.കെ.ബിജുവും സച്ചിൻദേവ് എംഎൽഎയും വിസിയെ അനുവദിച്ചില്ല. തുടർന്നു യോഗം വിസി പിരിച്ചുവിട്ടെങ്കിലും വിസിയെ ഒഴിവാക്കി സിൻഡിക്കറ്റ് അംഗങ്ങൾ യോഗം ചേർന്നു. ഇതിൽ പങ്കെടുത്ത റജിസ്ട്രാർക്കു വിസി കാരണം കാണിക്കൽ നോട്ടിസ് നൽകി. ചട്ടവിരുദ്ധമായി സിൻഡിക്കറ്റ് യോഗം ചേർന്നതും റജിസ്ട്രാർ യോഗത്തിൽ പങ്കെടുത്തതും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വിസി ഗവർണർക്ക് കൈമാറിയിട്ടുണ്ട്.

English Summary:

KTU Syndicate Meeting: Heated dispute erupts at Kerala Technological University's Syndicate meeting, leading to adjournment and subsequent unauthorized meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com