റേഷൻ തുലാസിൽ

Mail This Article
×
തിരുവനന്തപുരം ∙ വിതരണക്കാരും വ്യാപാരികളും സമരമുഖത്തേക്കു നീങ്ങിയതോടെ സംസ്ഥാനത്തു റേഷൻ വിതരണം തുലാസിൽ. ഗതാഗത കരാറുകാർ ഈ മാസം ആദ്യം ആരംഭിച്ച പണിമുടക്ക് കാരണം 14,000 റേഷൻ കടകളിലും ജനുവരിയിലെ സാധനങ്ങൾ എത്തിയിട്ടില്ല. 94.82 ലക്ഷം കാർഡ് ഉടമകളിൽ പകുതിയിലേറെ (52.25 ലക്ഷം – 55.11%) പേർക്കു മാത്രമാണ് ഇതുവരെ റേഷൻ ലഭിച്ചത്. മുൻ മാസങ്ങളിലെ ശരാശരി വിതരണം പരിശോധിച്ചാൽ ഇനിയും 26 ലക്ഷം പേർക്കെങ്കിലും റേഷൻ കിട്ടാനുണ്ട്. വ്യാപാരികൾ തിങ്കളാഴ്ച മുതൽ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇനി വിതരണത്തിനു 2 ദിവസം മാത്രമാണു ബാക്കി.
ഒക്ടോബർ മുതലുള്ള കുടിശികയുടെ പേരിലാണു ഗതാഗത കരാറുകാരുടെ സമരം. സമരം പിൻവലിച്ചാലേ കുടിശിക നൽകൂ എന്നാണ് സപ്ലൈകോയുടെ നിലപാട്.
English Summary:
Kerala Ration Crisis: Kerala ration distribution faces a crisis. A transport strike has delayed January supplies, leaving millions without rations and highlighting a major food security issue.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.