ADVERTISEMENT

ചങ്ങനാശേരി ∙ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹത്തിലാണു താൻ ജനിച്ചതെന്നും അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്. മതാന്തര സംവാദത്തിനായുള്ള തിരുസംഘത്തിന്റെ മേധാവിയായി നിയമിക്കപ്പെട്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മതിലുകളല്ല, പാലങ്ങളാണു ക്രിസ്ത്യാനികൾ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും. മാർപാപ്പയുമായി നടത്തിയ വിദേശയാത്രകളും മറ്റു മതങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഞാൻ നേരിട്ടുകണ്ട മതസൗഹാർദ കൂട്ടായ്മകളും സംഭാഷണങ്ങളും പുതിയ ദൗത്യനിർവഹണത്തിന് ഏറെ സഹായകരമാകും ’ – കർദിനാൾ കൂവക്കാട് പറഞ്ഞു. ഇറാഖ് സന്ദർശനവേളയിൽ നജഫിലെ ഗ്രാൻഡ് ആയത്തുല്ല സയ്യിദ് അലി അൽ സിസ്താനിയുമായി മാർപാപ്പ നടത്തിയ സംഭാഷണം തന്റെ ജീവിതത്തിൽ ഏറെ പ്രചോദനമായെന്നും കർദിനാൾ കൂവക്കാട് വ്യക്തമാക്കി.

മാർ കൂവക്കാടിന്റെ നിയമനം സിറോ മലബാർ സഭയ്ക്ക് അഭിമാനമാണ്. മതങ്ങൾക്കിടയിൽ സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും അദ്ദേഹത്തിനു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

ആഹ്ലാദത്തിൽ നാടും സഭയും

ചങ്ങനാശേരി അതിരൂപതാംഗമായ കർദിനാൾ കൂവക്കാടിനെത്തേടി വലിയ ദൗത്യം വീണ്ടുമെത്തിയതിൽ അഭിമാനംകൊള്ളുകയാണു മാതൃരൂപതയും സിറോ മലബാർ സഭയും. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂർദ്മാതാ ഇടവകാംഗമാണു മാർ കൂവക്കാട്. കഴിഞ്ഞ ഒക്ടോബർ 6ന് ആണു ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാളായി ഉയർത്തിയത്. ഡിസംബർ 8ന് ആയിരുന്നു കർദിനാൾ സ്ഥാനാരോഹണം.

കർദിനാൾ കൂവക്കാടിനു ചങ്ങനാശേരി അതിരൂപതയുടെ അഭിനന്ദനങ്ങൾ. കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിക്കാൻ അദ്ദേഹത്തിനു സാധിക്കും

ചുമതലയേറ്റ് അധികം കഴിയുംമുൻപാണു മറ്റൊരു പ്രധാന ചുമതല അദ്ദേഹത്തിനു നൽകിയിരിക്കുന്നത്. ഭാരതസഭയ്ക്കുള്ള അംഗീകാരമായും സഭാനേതൃത്വം ഈ നിയമനത്തെ കാണുന്നു. 2006 മുതൽ വത്തിക്കാനിൽ സേവനം ചെയ്യുകയാണു മാർ കൂവക്കാട്. വൈദികനായിരിക്കെ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണു മാർ കൂവക്കാട്.

English Summary:

Historic Appointment: Cardinal George Jacob Koovakad heads interreligious dialogue

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com