മദ്യനിർമാണത്തിന് കുടിവെള്ളം ഉപയോഗിക്കില്ല: എം.വി.ഗോവിന്ദൻ

Mail This Article
×
തളിപ്പറമ്പ് ∙ ചർച്ചകൾ നടത്തി, എല്ലാവരെയും വിശ്വാസത്തിലെടുത്തു മാത്രമേ പാലക്കാട്ട് മദ്യനിർമാണശാല സ്ഥാപിക്കുകയുള്ളൂവെന്നും ഒരുതുള്ളി കുടിവെള്ളം പോലും ഇതിനായി ഉപയോഗിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മുഴുവൻ വെള്ളവും മഴവെള്ള സംഭരണിയിലൂടെ സംഭരിക്കും. പത്തോ പതിനഞ്ചോ കോടി ലീറ്റർ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യം അവിടെയുണ്ടാക്കാൻ സാധിക്കും. അതിനുള്ള ധാരണയാണു വേണ്ടത്. കോൺഗ്രസ് സംസാരിക്കുന്നത് കർണാടക സ്പിരിറ്റ് ലോബിക്കു വേണ്ടിയാണ് – ഗോവിന്ദൻ പറഞ്ഞു.
English Summary:
Kerala Liquor Plant: Rainwater harvesting will supply the Palakkad liquor factory, according to M.V. Govindan. The CPM leader stated that no drinking water will be used, dismissing Congress concerns about the project
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.