ADVERTISEMENT

അങ്കമാലി ∙ എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തെ രൂക്ഷമായി വിമർശിച്ച് നോവലിസ്റ്റ് സി.രാധാകൃഷ്ണൻ. ‘കേരളമെന്ന ഭൂമി‌യുടെ തൊലിയും മാറും കുത്തിക്കീറി ഉള്ള ചോരയുടെ, ശുദ്ധജലത്തിന്റെ തുള്ളി വരെ ഊറ്റിയെടുത്തു കള്ളു വാറ്റിയാൽ നാളെ നാടില്ലാത്ത അവസ്ഥയിലേക്ക് എത്തും. ഭരിക്കുന്നവരോടു പറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല. എന്റെ 86–ാം വയസ്സിലെ ബുദ്ധികൊണ്ട് ഇതു മനസ്സിലാകുന്നില്ല’ – രാധാകൃഷ്ണൻ പറഞ്ഞു. കറുകുറ്റിയിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) കേരള കോൺക്ലേവിൽ ആർഷദർശന പുരസ്കാരജേതാവ് ഡോ. എം.ലീലാവതിയെ പരിചയപ്പെടുത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ള് ഉണ്ടാക്കിയാൽ ഇവിടെ സർവ സാമ്പത്തിക പുരോഗതിയും ഐശ്വര്യവും ഉണ്ടാകുമെന്നാണു കണ്ടെത്തൽ. അരുത് എന്നു പറയുന്നുവരോട‌ൊന്നും എന്തെങ്കിലും സന്മനസ്സ് കാണിക്കാൻ ഇവർ തയാറാകുന്നില്ല – സി.രാധാകൃഷ്ണൻ പറഞ്ഞു.

English Summary:

Kerala Brewery Project: Kerala brewery plans face sharp criticism from novelist C. Radhakrishnan. He voiced his concerns about the environmental and social impact of the proposed Elappully brewery during a recent event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com