തിരുവനന്തപുരത്ത് പക്ഷിപ്പനി പരിശോധനാ ലാബ്: 26 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിനു സമർപ്പിച്ചു

Mail This Article
ആലപ്പുഴ∙ തിരുവനന്തപുരം പാലോട് പക്ഷിപ്പനി പരിശോധന ലാബ് സ്ഥാപിക്കാൻ കേന്ദ്രത്തിന് 26 കോടിയുടെ പദ്ധതി സമർപ്പിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനിയെത്തുടർന്നു ചാവുകയും കൊന്നൊടുക്കുകയും ചെയ്ത കോഴി, താറാവ്, കാട കർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
-
Also Read
ആംബുലൻസ് വിളിക്കാൻ ഇനി മൊബൈൽ ആപ്
ഇത്തവണ 63,238 പക്ഷികളാണ് രോഗം ബാധിച്ച് ചത്തത്. രോഗം പടരാതിരിക്കുന്നതിന് 1,92,628 പക്ഷികളെ കൊന്നൊടുക്കേണ്ടിയും വന്നു. കോട്ടയം ജില്ലയിലെ ഔസേഫ് മാത്യു പുത്തൻപുരയ്ക്കൽ എന്ന കർഷകന് 27,38,200 രൂപ നൽകിയാണു മന്ത്രി വിതരണം ഉദ്ഘാടനം ചെയ്തത്. പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പക്ഷി വളർത്തൽ നിയന്ത്രണം 2 ദിവസത്തിനകം പിൻവലിക്കും
ആലപ്പുഴ ∙ പക്ഷിപ്പനിയെത്തുടർന്നു ആലപ്പുഴ ജില്ലയിൽ പൂർണമായും എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിലും പക്ഷികളെ വളർത്തുന്നതിനും കടത്തുന്നതിനും മുട്ട വിരിയിക്കുന്നതിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണ കാലാവധി അവസാനിച്ചതായുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് രണ്ടു ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. ഡിസംബർ 31ന് നിരോധന കാലാവധി അവസാനിച്ചെങ്കിലും കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കേന്ദ്രത്തിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. അതിനാൽ നിയന്ത്രണം നീക്കിയെന്നുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കൂടി പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.