സംസ്ഥാന ബജറ്റ്: കാര്യമായില്ല, കായികത്തിനും

Mail This Article
×
തിരുവനന്തപുരം∙ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 18.8 കോടി മാത്രം. സ്പോർട്സ് ഉപകരണ വ്യവസായത്തിന് 5 കോടിയും. മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സെന്റർ നവീകരണം, ആക്കുളം മേനംകുളത്തെ ജിവി രാജ സ്പോർട്സ് എക്സലൻസ് സെന്റർ നിർമാണം തുടങ്ങി പ്രഖ്യാപനത്തിലൊതുങ്ങിയ വൻ പദ്ധതികൾക്കൊന്നും ബജറ്റിൽ പണമില്ല. മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും ആവർത്തിച്ചു. സ്വകാര്യ ഫണ്ട് ഉൾപ്പെടെ സ്വരൂപിച്ചുള്ള കായിക വികസന ഫണ്ട് രൂപീകരിക്കുമെന്നതാണ് ഇതിൽ പ്രധാനം. ഇതിനായി 8.40 കോടി രൂപ ഇത്തവണയും വകയിരുത്തി. ‘എല്ലാ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളം’ എന്ന കഴിഞ്ഞ ബജറ്റുകളിലെ പദ്ധതി പ്രഖ്യാപനത്തിന് ഇത്തവണ18 കോടിയാണ് വകയിരുത്തൽ. കായികമേഖലയ്ക്ക് 145.39 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
English Summary:
Meager Sports Budget for Kerala: Kerala's sports budget is insufficient; only ₹145.39 crore allocated, leaving many crucial projects unfunded. The budget includes a sports development fund and aims for a standard playground in every panchayat, but overall investment remains inadequate.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.