ADVERTISEMENT

തൊടുപുഴ ∙ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ രണ്ടാംപ്രതിയെ 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാപ്പ കേസിൽ റിമാൻഡിലായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന കൊച്ചി വടക്കേക്കര പൊയ്യാതുരുത്തിൽ ആഷിക് ജോൺസനെയാണു പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ആഷിക്കുമായി തൊടുപുഴയിൽ നടത്തിയ തെളിവെടുപ്പിൽ ബിജുവിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കയ്യിലും കാലിലും ബിജുവിനെ കുത്തി മുറിവേൽപിച്ചെന്ന് ആഷിക്ക് മൊഴി നൽകിയിരുന്നു. ബിജുവിന്റെ മൃതദേഹം മറവു ചെയ്ത കലയന്താനിയിലെ ഗോഡൗണിൽ നടത്തിയ തിരച്ചിലിലാണു കത്തി കണ്ടെടുത്തത്.

ഇക്കഴിഞ്ഞ 20ന് ആണു സാമ്പത്തിക തർക്കത്തെ തുടർന്ന് തൊടുപുഴ കോലാനി സ്വദേശി ബിജു ജോസഫിനെ ബിസിനസിൽ പങ്കാളിയായിരുന്ന ജോമോന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയത്. കേസിൽ കലയന്താനി സ്വദേശി ജോമോൻ, ക്വട്ടേഷൻ സംഘാംഗങ്ങളായ മുഹമ്മദ് അസ്‌ലം, ജോമിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

ക്രൂരമായി ‍മർദിച്ചത് ആഷിക്

ബിജുവിനെ ക്രൂരമായി മർദിച്ചത് ആഷിക് ജോൺസനാണെന്നാണു മറ്റു പ്രതികളുട‌െ മൊഴി. കാപ്പ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ആഷിക് അതിനിടെയാണ് ബിജുവിന്റെ കൊലപാതകത്തിൽ പങ്കാളിയായത്. ഗോഡൗണിലെ മാൻഹോളിൽ പ്രതികൾ ബിജുവിന്റെ മൃതദേഹം തള്ളുന്ന സമയത്ത് ആഷിക്കിനെ പിടികൂടാൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഫോൺ ലൊക്കേഷൻ നോക്കിയാണു പൊലീസ് പോയത്. പൊലീസ് ആഷിക്കിനെ കസ്റ്റഡിയിലെടുത്തു പോയതോടെ മറ്റു പ്രതികൾ സ്ഥലത്തുനിന്നു കടന്നുകളയുകയായിരുന്നു. ഈ സമയം കൊലപാതക വിവരം പുറത്തുവന്നിരുന്നില്ല.

English Summary:

Todupuzha Quotation Murder: Knife recovered

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com