ADVERTISEMENT

തിരുവനന്തപുരം ∙ അധ്യാപകർക്കെതിരായ പരാതികളിൽ ധൃതിപിടിച്ചുള്ള അറസ്റ്റ് വേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിന്റെ നിർദേശം. ലഭിക്കുന്ന പരാതികളിൽ പ്രാഥമികാന്വേഷണം നടത്തി, കഴമ്പുണ്ടെന്നു പൂർണ ബോധ്യമായാൽ മാത്രമേ കേസ് റജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്നാണു ജില്ലാ പൊലീസ് മേധാവിമാർക്കുള്ള നിർദേശം. 

രണ്ടാഴ്ചയ്ക്കുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. ഇക്കാലയളവിൽ അറസ്റ്റ് ചെയ്യരുത്. വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്നു ലഭിക്കുന്ന പരാതികളിൽ വിശദപരിശോധന ആവശ്യമാണ്. 3 മുതൽ 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അധ്യാപകർക്കുമേൽ ചുമത്തുന്നതെങ്കിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാവണം പ്രാഥമികാന്വേഷണം.

നിലവിൽ, സംസ്ഥാനത്തെ അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമെതിരെ 72 പോക്സോ കേസുകളുണ്ട്. ഇവർക്കെതിരെ സസ്പെൻഷനടക്കം വകുപ്പുതല നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറാണു സ്വീകരിക്കേണ്ടത്.

English Summary:

Kerala DGP Orders: Kerala DGP halts hasty teacher arrests. A two-week preliminary investigation is mandated before registering cases, aiming to protect teachers from false accusations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com