ADVERTISEMENT

തിരുവനന്തപുരം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയ്ക്കു അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ആദ്യമായി പരീക്ഷ നടത്തിയ കഴിഞ്ഞതവണ 3 സ്ട്രീമുകളിലായി 4 ലക്ഷം പേർ അപേക്ഷിച്ചെങ്കിൽ ഇക്കുറി രണ്ടേകാൽ ലക്ഷം അപേക്ഷകളാണു പിഎസ്‌സിക്കു ലഭിച്ചത്. ആദ്യബാച്ചിലെ പലരെയും അപ്രധാന തസ്തികകളിൽ നിയമിച്ചതു സംബന്ധിച്ച വിവാദമാണ് അപേക്ഷകർ കുറഞ്ഞതിന്റെ കാരണങ്ങളിലൊന്ന്. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സ് എന്ന പ്രായപരിധി 36 വയസ്സാക്കി വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ഇതും അപേക്ഷകരുടെ എണ്ണം കുറയാൻ കാരണമായി. ഒഴിവുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കെഎഎസിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒന്നാം സ്ട്രീമിൽ 2.15 ലക്ഷം, രണ്ടാം സ്ട്രീമിൽ 10,724, മൂന്നാം സ്ട്രീമിൽ 995 അപേക്ഷകൾ വീതമാണു ലഭിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 31 ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചത്. ഡപ്യൂട്ടേഷൻ വഴിയും മറ്റും കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞതവണ 105 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

2 വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു നിയമനം നടത്തുമെന്നാണ് സ്പെഷൽ റൂൾസിലെ വ്യവസ്ഥയെങ്കിലും ആദ്യ വിജ്ഞാപനം വന്ന് 5 വർഷത്തിനു ശേഷമാണ് രണ്ടാം വിജ്ഞാപനം പുറപ്പെടുവിച്ചത്. കെഎഎസ് തുടരുന്നതിനോട് പല സർവീസ് സംഘടനകൾക്കും എതിർ‍പ്പുമാണ്. 3 സ്ട്രീമുകളിലായാണു കെഎഎസ് നിയമനം. സ്ട്രീം 1 നേരിട്ടുള്ള നിയമനമാണ്. സ്ട്രീം 2 സംസ്ഥാന സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ പ്രബേഷൻ പൂർത്തിയാക്കിയവരിൽനിന്നുള്ള നിയമനം. സ്ട്രീം 3 ഒന്നാം ഗസറ്റഡ് തസ്തികയിലോ അതിനു മുകളിലോ ജോലി ചെയ്യുന്നവർക്കാണ്.

English Summary:

KAS exam: KAS exam applications plummet by 1.75 lakh; concerns over post-appointment placements and age limits contribute to the decline in applicants for the prestigious Kerala Administrative Service. Learn more about the reasons behind this significant drop.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com