ADVERTISEMENT

തിരുവനന്തപുരം ∙ വഖഫ് വിഷയത്തിൽ ബിജെപിക്കും മുസ്‍ലിം ലീഗിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി കുളം കലക്കി മീൻപിടിക്കാൻ നോക്കിയപ്പോൾ, മുസ്‍ലിംലീഗ് ഈ വിഷയത്തിൽ ഇരട്ടത്താപ്പ് സ്വീകരിച്ചെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വഖഫ് നിയമഭേദഗതിയാണു മുനമ്പം പ്രശ്നത്തിന്റെ ശാശ്വത പരിഹാരം എന്ന പ്രചാരണം ബിജെപി അഴിച്ചുവിട്ടിരുന്നു. അതു പൂർണ തട്ടിപ്പാണെന്ന് ഇപ്പോൾ മനസ്സിലായി. ഈ നിയമഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന സത്യം കേന്ദ്രമന്ത്രിയുടെ വായിൽനിന്നു വീണുപോയി. കേന്ദ്രമന്ത്രിയെ മുനമ്പത്തെത്തിച്ച ബിജെപിയുടെ രാഷ്ട്രീയം പൊളിയുകയും ചെയ്തു. 

മുസ്‍ലിം ലീഗ് ഈ വിഷയത്തിലെടുക്കുന്ന ഇരട്ടത്താപ്പിന്, തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഭൂമി വഖഫ് അല്ലെന്ന അവരുടെ നിലപാടാണു തെളിവ്. ലീഗ് നേതാക്കളാണു കോളജിന്റെ മാനേജ്മെന്റിലുള്ളത്. വടക്കേ മലബാറിൽ സാമൂഹികവും രാഷ്ട്രീയവുമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസം ഉറപ്പാക്കാനാണ് കോളജ് ആരംഭിച്ചത്. തളിപ്പറമ്പ് ജുമാ മസ്ജിദിന്റെ 25 ഏക്കർ 1966ൽ വഖഫ് ബോർഡ് ഉത്തരവിലൂടെ പാട്ടത്തിനു വിട്ടുകൊടുക്കുകയായിരുന്നു. എന്നാൽ ഭാരവാഹികളായ ലീഗ് നേതാക്കൾ ഇതിനെ തള്ളിപ്പറയുകയാണ്. വസ്തു ജുമാ മസ്ജിദിന്റേത് അല്ലെന്നും നരിക്കോട് ഈട്ടിശ്ശേരി ഇല്ലം വകയാണെന്നുമുള്ള വിചിത്രവാദമാണ് അവർ കോടതിയിൽ പറഞ്ഞത്. പള്ളിയുടെ ഉടമസ്ഥതയിൽ വർഷങ്ങളായുള്ള ഭൂമി വഖഫ് ഭൂമിയല്ലെന്നു നിലപാടെടുക്കാൻ ലീഗിനെ പ്രേരിപ്പിച്ചതെന്താണ്? ഇതു ബിജെപിക്കു സഹായകരമായ നിലപാടാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ട്. വിഷയത്തിൽ രാഷ്ട്രീയക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത്തരം തെറ്റിദ്ധാരണയുടെ പേരിലാകാം ചില രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായ പ്രതികരണം ഉണ്ടായതും ചിലർക്കെതിരെ വൈകാരികമായി പ്രതികരിച്ചതും. ഫാ. ആന്റണി വടക്കേക്കര സിറോ മലബാർ സഭാ വക്താവ്

English Summary:

Waqf Land Dispute: Pinarayi Vijayan's criticism of BJP and Muslim League on Waqf issue reveals political tensions. The Chief Minister alleges false promises by the BJP and hypocrisy by the Muslim League concerning Wakf land ownership.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com