വിഡിയോ കോളിൽ മാർപാപ്പ: ‘ബൊഞ്ചോർണോ, ബൊഞ്ചോർണോ..’

Mail This Article
×
ചങ്ങനാശേരി ∙ ഫ്രാൻസിസ് മാർപാപ്പയുമായി വിഡിയോ കോളിൽ സംസാരിക്കാൻ ഭാഗ്യം ലഭിച്ചയാളായിരുന്നു കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ മുത്തശ്ശി വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി (96). കർദിനാൾ കൂവക്കാടിന്റെ അമ്മ ലീലാമ്മയുടെ അമ്മയാണ് ശോശാമ്മ. ശോശാമ്മയ്ക്കു പിറന്നാൾ ആശംസ നേരാനാണു മാർപാപ്പ വിഡിയോ കോളിലെത്തിയത്. സുപ്രഭാതം എന്നർഥം വരുന്ന ‘ബൊഞ്ചോർണോ...’ എന്ന് ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്താണു മാർപാപ്പ വിഡിയോ കോൾ തുടങ്ങിയത്. 4 മിനിറ്റോളം വിഡിയോ കോൾ നീണ്ടു. ‘എന്റെ കൊച്ചുമോൻ എനിക്കുതന്ന ഏറ്റവും വലിയ സമ്മാനം’ – ശോശാമ്മ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്. മാർച്ച് ഒന്നിനായിരുന്നു ശോശാമ്മയുടെ മരണം.
English Summary:
Heartwarming story: Pope Francis' video call brought joy to Shoshamma Anthony. The 96-year-old from Kerala received a birthday wish from the Pope, who greeted her with "Buongiorno" before a 4-minute conversation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.