സിസ്റ്റർ ബിൻസി ജോസഫിന് മുൻകൂർ ജാമ്യം

Mail This Article
×
ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ മതപരിവർത്തന കേസിൽ നഴ്സിങ് കോളജ് പ്രിൻസിപ്പലും മലയാളിയുമായ സിസ്റ്റർ ബിൻസി ജോസഫിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. ജാഷ്പൂർ കുങ്കുറിയിലെ വിചാരണ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കുങ്കുറി ഹോളിക്രോസ് നഴ്സിങ് കോളജിലെ ജനറൽ നഴ്സിങ് അവസാനവർഷ വിദ്യാർഥിനിയെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ബിൻസി ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് ബിൻസി മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചത്.
സിസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി രംഗത്തെത്തിയിരുന്നു. കേസ് വ്യാജമാണെന്നും എഫ്ഐആർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ കഴിഞ്ഞ ദിവസം കുങ്കുറി ടൗണിൽ റാലി നടത്തി. ആരോപണം സിസ്റ്റർ നിഷേധിച്ചിട്ടുണ്ട്.
English Summary:
High Court Grants Relief: Anticipatory bail was granted to Sister Bincy Joseph by the High Court. The Malayali nun, principal of a nursing college in Chhattisgarh, faced allegations of religious conversion.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.