ഐസക്കിന്റെ നിയമനം ഇല്ലാത്ത വകുപ്പിലെന്ന് അമിക്കസ് ക്യൂറി

Mail This Article
×
കൊച്ചി∙ വിജ്ഞാന കേരള പദ്ധതിയുടെ ഉപദേശകനായി മുൻ മന്ത്രി ടി.എം.തോമസ് ഐസക്കിനെ നിയമിച്ചത് ഇല്ലാത്ത വകുപ്പിലാണെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. തുടർന്ന് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ, തോമസ് ഐസക് എന്നിവരോടു മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
-
Also Read
സിസ്റ്റർ ബിൻസി ജോസഫിന് മുൻകൂർ ജാമ്യം
പൊതു ഖജനാവിന് മാസം ഒരു ലക്ഷം രൂപയോളം ബാധ്യതയാകുന്ന നിയമനം റദ്ദാക്കണമെന്ന് ഉൾപ്പെടെ ആവശ്യങ്ങളുമായി തിരുവനന്തപുരം സ്വദേശി എ.നവാസ് (പായിച്ചിറ നവാസ്) നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് അമിക്കസ് ക്യൂറി അഞ്ജലി മേനോൻ റിപ്പോർട്ട് നൽകിയത്.
English Summary:
Kerala High Court: High Court Questions Appointment of T.M. Thomas Isaac to Non-Existent Department
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.