ADVERTISEMENT

പത്തനംതിട്ട ∙ ഇന്ത്യാസഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കുന്ന സാഹചര്യം പരമാവധി കുറയ്ക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി അഭിപ്രായപ്പെട്ടു. ലോക്സഭയിലേക്ക് 400 സീറ്റിലെങ്കിലും ഒരുമിച്ചു മത്സരിക്കണം. ഫാഷിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരിക്കുമ്പോൾ ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ലഭിക്കുന്നത് തടയാൻ കഴിഞ്ഞത് മുന്നണി രൂപീകരിച്ചതു മൂലമാണ്. വിശാല ഇടതു സഖ്യത്തിലെ ചില പാർട്ടികൾ പ്രാദേശികമായി മറ്റു മുന്നണികൾക്കൊപ്പം നിൽക്കുന്നത് ദേശീയതലത്തിലെ ഐക്യത്തെ ബാധിക്കില്ലെന്നും ബേബി പറഞ്ഞു.

തുമ്പമൺ ഭദ്രാസനത്തിന്റെ 150–ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന കൺകോഡിയ– 25 പരിപാടിയോട് അനുബന്ധിച്ച് മനോരമ ഹോർത്തൂസ് ഔട്റീച് സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ബേബി. മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കൊതിരെ കരിമണൽ കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) തയാറാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള റിപ്പോർട്ടാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടതുപക്ഷത്തെ നയിക്കും. നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ സർക്കാർ വാർഷികാഘോഷം നടത്തുന്നതിൽ തെറ്റില്ലെന്നും എം.എ.ബേബി പറഞ്ഞു. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ചർച്ച നിയന്ത്രിച്ചു. 

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്തു ലഭിക്കുമെന്നു ചിന്തിക്കുന്ന പാർട്ടികളുണ്ട്. രാഷ്ട്രീയ ഭാഗ്യാന്വേഷണത്തെപ്പറ്റി ചിന്തിക്കാത്ത പാർട്ടി സിപിഎമ്മാണ്.

English Summary:

Manorama Hortus: MA Baby Calls for United India Alliance in 400 Lok Sabha Seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com