ADVERTISEMENT

തിരുവനന്തപുരം ∙ പൊതുസ്ഥലത്ത് ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ പെരുകാനിടയാക്കുന്നു. വഴിയോരക്കടകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടം വേണ്ടതുപോലെ സംസ്കരിക്കുന്നില്ലെന്നും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങുന്ന ഇവ ഭക്ഷിക്കുന്ന തെരുവുനായ്ക്കൾക്ക് സാധാരണ നായ്ക്കളെക്കാൾ കരുത്തുണ്ടാകുന്നുവെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷണം തേടി ഇറങ്ങുന്ന ഇത്തരം നായ്ക്കൾ അപകടകാരികളായി മാറുന്നു.

ഇങ്ങനെ മാലിന്യം തള്ളുന്നതു തടയാൻ പിഴ ഈടാക്കി വരുന്നതായാണു തദ്ദേശ വകുപ്പിന്റെ നിലപാട്. 5 വർഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം ഇരട്ടിയായി. 2020 ൽ 1.60 ലക്ഷം പേരാണു നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയതെങ്കിൽ 2024 ൽ ഇത് 3.16 ലക്ഷമായി. പേപ്പട്ടിയുടെ കടിയേറ്റ് മരണമടയുന്നവരുടെ എണ്ണവും വർധിച്ചു. 2021 ൽ 11 പേർ മരിച്ച സ്ഥാനത്ത് 2024 ൽ 26 പേരാണ് പേവിഷബാധയേറ്റു മരിച്ചത്. 2025 ൽ 4 മാസത്തിനിടെ മാത്രം 14 പേർ മരിച്ചു.

2019 ൽ നടത്തിയ മൃഗസെൻസസ് പ്രകാരം സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കളുണ്ടെന്നാണു കണക്ക്. പിന്നീട് സെൻസസ് നടന്നിട്ടില്ല.

5 വർഷത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയവരുടെ എണ്ണം

2020– 1,60,438

2021– 2,21,379

2022– 2,88,866

2023–3,06,427

2024– 3,16,793

പേപ്പട്ടിയുടെ കടിയേറ്റ് മരിച്ചവരുടെ കണക്ക്

2020–5, 2021–11, 2022–27, 2023–25, 2024–26, 2025– 14 

English Summary:

Kerala's Stray Dog Problem: A Growing Threat from Roadside Food Waste

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com