ADVERTISEMENT

മൂന്നാർ ∙ മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ കൈവശമിരുന്ന ഇക്കാ നഗറിലെ ഭൂമിയും വീടും പൊലീസ് കാവലിൽ ഇന്നലെ പുലർച്ചെ റവന്യു വകുപ്പ് ഏറ്റെടുത്തു. വീട് ദേവികുളം ഭൂമി പതിവ് (എൽഎ) സ്പെഷൽ തഹസിൽദാരുടെ ഓഫിസാക്കി മാറ്റിയെന്ന ബോർഡ് സ്ഥാപിച്ചു. പുലർച്ചെ 5.30നു ദേവികുളത്തുനിന്നു പുറപ്പെട്ട റവന്യു സംഘം എട്ടോടെ നടപടികൾ പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജേന്ദ്രൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് ഭൂമിയും വീടും ഏറ്റെടുക്കാൻ കലക്ടർ വി.വിഘ്നേശ്വരി ഉത്തരവിട്ടത്. ഇവിടെനിന്ന് 400 മീറ്റർ അകലെയുള്ള വീട്ടിലാണു രാജേന്ദ്രൻ താമസിക്കുന്നത്. 

ഇക്കാനഗറിനു സമീപമുള്ള എംജി നഗറിൽ സർവേ നമ്പർ 912ൽ പെട്ട 5.68 സെന്റും വീടുമാണ് സ്പെഷൽ റവന്യു തഹസിൽദാർ എം.ഹരികുമാറിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത്. തകർന്ന കെട്ടിടം ഓഫിസായി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ എൽഎ തഹസിൽദാർ തീരുമാനമെടുക്കുമെന്ന് എം.ഹരികുമാർ പറഞ്ഞു. 

ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകിയിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണു റവന്യു വകുപ്പ് നടപടി. ഇതിനെതിരെ കലക്ടർക്കു പരാതി കൊടുത്തിട്ടുണ്ട്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു ഞാൻ തമിഴ്നാട്ടിലാണ്. - എസ്.രാജേന്ദ്രൻ

English Summary:

Munnar Land Acquisition: Kerala Government Takes Over Former MLA's Property in Munnar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com