ADVERTISEMENT

പത്തനംതിട്ട ∙ ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ മകളെ പീഡിപ്പിച്ച കേസിലെ പ്രതി 15 വർഷം മുൻപ് തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി കുട്ടിയുടെ അമ്മ. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് അതിജീവിതയുടെ അമ്മ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ മകൾ 9,10 ക്ലാസുകളിൽ പഠിച്ചിരുന്ന കാലത്ത് പ്രതി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചിരുന്നെന്ന പരാതിയിൽ ആറന്മുള പൊലീസ് കഴിഞ്ഞ വർഷം കേസെടുത്തിരുന്നു. ഈ കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ഇപ്പോൾ കുട്ടിയുടെ മാതാവ് പരാതി നൽകിയിരിക്കുന്നത് 2010ൽ നടന്ന സംഭവത്തിന്റെ പേരിലാണ്. ഇവരുടെ ഭർത്താവിന്റെ സഹോദരിയാണു കേസിൽ രണ്ടാം പ്രതി. പരാതിക്കാരിയെ എറണാകുളത്തെത്തിച്ച് ഒന്നാം പ്രതിക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയെന്നാണു ഇവർക്കെതിരായ പരാതി. പിന്നീട് ഇതിന്റെ ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ രണ്ടാം പ്രതി 12 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്നും പരാതിക്കാരിയുടെ മൊഴിയുണ്ട്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു പരാതിക്കാരി. മകൾ ഭർത്താവിനൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് ഭർത്താവിന്റെ സഹോദരി ഈ കുട്ടിയെയും പീഡിപ്പിക്കാൻ പ്രതിക്ക് അവസരമൊരുക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

English Summary:

Kerala POCSO Case: A new complaint alleges that the accused in a POCSO case also assaulted the survivor's mother in Pathanamthitta.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com